Sunday, 1 December 2013

തൊട്ടിൽ ഇപ്പോഴും ആടുന്നു : A study of Anoop V.P's poem -Part 1

 ഒരു   ജോലി  കിട്ടിയിട്ട്  വേണം  ലീവ്  എടുക്കാൻ  എന്നു  പറഞ്ഞതു  പോലെ ,
ഒരു  കനത്ത  മഴ  പെയ്യുന്ന  ദിവസം , അതിൻറെ  കുളിരിൽ  അനൂപിൻറെ
കവിതയെപ്പറ്റി   എഴുതാമെന്ന്  പ്രതീക്ഷിച്ചിട്ട്   ആഴ്ചകൾ  ഏറെയായി . മഴ
ചതിച്ചു . എൻറെ  പീച്ചുകളിലെ  പഴങ്ങൾ  വെയിലേറ്റു  വാടി  ശുഷ്കിച്ചു
തുടങ്ങിയിരിക്കുന്നു . എന്നാൽ  ഈ  കൊടും  ചൂടിലും  മനസ്സ്  ശുഷ്കിച്ചിട്ടില്ല .
'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന, ശക്തമായ  പ്രമേയമുള്ള  ഈ  കവിത
വായിക്കുമ്പോൾ  മനസ്സ്   മംഗൾ യാൻ   പോലെ  പറക്കുകയാണ് .പക്ഷേ
ഒരു  വ്യത്യാസമുണ്ട് . ഈ  കവിത   വായിച്ച്  അസ്വസ്ഥമാകുന്ന  മനസ്സ്
ലക്ഷ്യമില്ലാതെ   പറക്കുകയാണ് .

മനുഷ്യസ്നേഹികളുടെ   മനസ്സുകളിൽ  കഠിനമായ  വ്യഥ  ഉളവാക്കുന്ന, ഒട്ടും
പ്രതീക്ഷിക്കാത്ത , ഉത്തരം  കിട്ടാത്ത  വാർത്തകളാണ്  നമ്മൾ  എന്നും  Tv യിൽ
കാണുന്നത് . അതി ക്രൂരമായ  കൊലപാതകങ്ങളുടെയും   പീഡനങ്ങളുടെയും
കഥകളാണ്  നാം  നിത്യവും   കാണുകയും   കേൾക്കുകയും  ചെയ്യുന്നത് . ക്രൂരത
പിഞ്ചു കുഞ്ഞുങ്ങളോട്   ആകുമ്പോൾ   അത് ഭയങ്കരമാണ് . ഇവിടെ  കഴിഞ്ഞ
ആഴ്ച   ഏഴു മാസം  പ്രായമുള്ള  പെണ്‍കുഞ്ഞിനെ   ബലാൽസംഗം   ചെയ്തു .
87 കാരിയെ   ബലാൽസംഗം  ചെയ്ത്  കൊന്നു . കാണാനും  കേൾക്കാനും  അറയ്ക്കുന്ന   ക്രൂരകൃത്യങ്ങളാണ്   നമ്മൾ  നിത്യവും  കാണുന്നത് . SHAKESPEARE ടെ   ലീയർ   രാജാവ്‌  എന്ന   നാടകത്തിൽ   ലീയർ   ചോദിക്കുന്നു  മനുഷ്യർ
ഇത്രമാത്രം   കഠിന ഹൃദയരാകാൻ   എന്താണ്   കാരണമെന്ന് .തൻറെ  രണ്ട്
പെണ്‍മക്കളുടെ  വാക്ക്   വിശ്വസിച്ച് , അവർക്കായി   രാജ്യം  പകുത്തു
കൊടുത്ത്   സ്ഥാനത്യാഗം  ചെയ്ത , വൃദ്ധനായ  തന്നെ  കാറ്റും  കോളും  നിറഞ്ഞ ഭീകര രാത്രിയിൽ , തല ചായ്ക്കാൻ  ഇടമില്ലാതെ   അവർ  പടിയടച്ച്  പുറത്താക്കിയതിൽ  ഹൃദയം   നൊന്താണ്   ലീയെർ   ഇത്  ചോദിക്കുന്നത് .ആ
ചോദ്യം   നമ്മുടെ   കാതുകളിൽ   ഇന്നും  മുഴങ്ങുന്നു .

പിറന്നു  വീണ  പിഞ്ചു കുഞ്ഞിനെ   പ്ലാസ്റ്റിക്‌  ബാഗിൽ  കെട്ടി  മാലിന്യ  കൂമ്പാരത്തിൽ  എറിയാനും   കഴുത്തറത്ത്  കൊല്ലാനും  അമ്മമാരെ  അല്ലെങ്കിൽ  മാതാപിതാക്കളെ    പ്രേരിപ്പിക്കുന്നതെന്ത് ? ഒന്നാമത് ,രണ്ട്  കാലിൽ  നടക്കുന്നവരെല്ലാം   മനുഷ്യരല്ല . മനുഷ്യത്വമില്ലാത്തവർ  മൃഗങ്ങളേക്കാൾ  നികൃഷ്ടമായി   പെരുമാറുന്നു . വാസ്തവത്തിൽ   ഈ
താരതമ്യം   തെറ്റാണ് .  കാരണം  മൃഗങ്ങൾ   കൊലപാതകവും   ബലാത്സംഗവും  ചെയ്യുന്നില്ല .

നമ്മൾ  നമ്മുടെ   തോട്ടങ്ങളിൽനിന്ന്‌   കളകൾ   പറിച്ച്  മാറ്റാറുണ്ട് .കളയാനുള്ളത്   കള . ഒരു  കുടുംബത്തിൽ   ചിലപ്പോൾ  ഒരു    പിഞ്ചുകുഞ്ഞ്
കളയായി    മാറുന്നു . പ്രത്യേകിച്ച്   രണ്ടാനമ്മ  ഉള്ള  ചില  കുടുംബങ്ങളിൽ .ഈ  കുഞ്ഞ്  തങ്ങളുടെ   സുഖജീവിതത്തിന്   ഒരു  തടസ്സമായി  ചിലർക്ക്
അനുഭവപ്പെടുന്നു . പിന്നെ  ആ  കള  പറിച്ചു കളയുന്നു . മർദിച്ചും  തിളച്ച വെള്ളവും  തിളച്ച  എണ്ണയും    ദേഹത്ത്  ഒഴിച്ച് , തല  ഭിത്തിയിൽ  ഇടിച്ച് ,എല്ലൊടി ച്ച് ,വിഷം  കൊടുത്ത് -ഇങ്ങനെ  പോകുന്നു  കൊലയുടെ  മുറകൾ .
വിടരുന്നതിനു മുമ്പ്   ആ  പൂമൊട്ടിനെ  നുള്ളിക്കളയുന്നു . ഇതാണല്ലോ
' വിടരും  മുമ്പേ ' എന്ന  കവിതയിൽ   അനൂപ്‌   ആവിഷ്കരിച്ചത് .

പ്രസവിച്ചതു കൊണ്ടു   മാത്രം  ഒരു  സ്ത്രീ  അമ്മയാകുന്നില്ല . കുട്ടിയെ  നല്ല  രീതിയിൽ  വളർത്തി ,ഒരു  നല്ല  മനുഷ്യനാക്കി  സമൂഹത്തിന്  സംഭാവന
ചെയ്യുന്ന  സ്ത്രീയ്ക്കാണ്  അമ്മയെന്ന   മഹനീയപദവി  ലഭിക്കുന്നത് .ഒരു
നല്ല   അമ്മയ്ക്ക്  തൻറെ  കുഞ്ഞിനെ  നുള്ളി  നോവിക്കാൻ പോലും
ആവുകയില്ല . സോളമൻ  രാജവിന്റെയടുത്ത്   രണ്ട്  സ്ത്രീകൾ  മാതൃത്വ
അവകാശത്തെ  ചൊല്ലി  പരാതിയുമായി   പോയ കഥ   നമുക്ക്  അറിയാം .പ്രശ്നം   തീർക്കാൻ   അദ്ദേഹം  പറഞ്ഞത്  കുട്ടിയെ  രണ്ടായി  വെട്ടി
മുറിച്ച്
പകുത്ത്  കൊടുക്കാമെന്നാണ് . കുട്ടിയെ   എടുത്തോളൂ , അതിനെ  കൊല്ലരുത്
എന്ന്   യഥാർത്ഥ  അമ്മ  പറഞ്ഞു . ഒരു  നല്ല  അമ്മയുടെ  മനസ്സ്  എന്താണെന്ന്
ഈ   കഥയിൽ നിന്ന്  നാം   മനസ്സിലാക്കുന്നു .

പ്രസവിക്കാത്ത  എത്രയോ  മഹതികൾ   ആയിരങ്ങൾക്ക്  അമ്മയായിട്ടുണ്ട് .
മദർ  തെരേസാ , മാതാ  അമ്രുതനാന്തമയി   മുതലായ , വളരെയേറെ  അറിയപ്പെടുന്നവരും   ആരാലും   അറിയപ്പെടാത്ത വരും .

     ഉണ്ണിയേശു   തനിക്കൊരു  വെല്ലുവിളിയായി   വളരുമെന്ന്  ഭയപ്പെട്ട
ഹെരൊദെസ്  രാജാവ്‌  നാട്ടിലുള്ള  പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാൻ
ഉത്തരവ്  കൊടുത്തു . തിരുക്കുടുംബം   അവിടെനിന്ന്  ഓടി രക്ഷപെടുകയായിരുന്നു . ( തുടരും)


  
 




No comments:

Post a Comment