1967 .അന്ന് ഞാൻ പാലാ കോളേജിൽ 1 BA ക്ക് പഠിക്കുകയാണ് . ആ വർഷത്തെ ഏറ്റവും പ്രധാന സംഭവം ചെമ്മീൻ സിനിമ ആയിരുന്നു .അന്ന് സിനിമ ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഒരു പ്രധാന ഘടകം
ആയിരുന്നു . ഇന്നും അതെ . പക്ഷെ ഒരു വ്യത്യാസമുണ്ട് . നൂറു കണക്കിന്
സിനിമകളും ഗാനങ്ങളും ഉണ്ടാകുന്നു . പക്ഷേ പലതും നമ്മൾ കാണുന്നില്ല ,കേൾക്കുന്നില്ല ,മനസ്സിൽ തങ്ങി നിൽക്കുന്നില്ല . 1967 ൽ അങ്ങനെയല്ല . ജനങ്ങൾക്ക് വേറെ entertainment ഒന്നുമില്ല . അതുകൊണ്ട് സിനിമയെ ഞങ്ങൾ നെഞ്ചോടു ചേർത്തു . ആകാശത്തു നിന്ന് മന്നാ എന്ന പോലെയാണ് ചെമ്മീൻ വന്നത് . നല്ല കഥയും അഭിനയവും ഗാനങ്ങളും
നിറങ്ങളും കടലും മീനും മണലും പ്രണയവും ജന ഹൃദയങ്ങളിലേയ്ക്ക്
അത് വർഷിച്ചു .
എല്ലാം തികഞ്ഞ ഒരു സിനിമയാണ് ചെമ്മീൻ . അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു break through ,അല്ലെങ്കിൽ milestone ആയിരുന്നു . തകഴിയുടെ കഥ , രാമു കാര്യാട്ടിന്റെ സംവിധാനം , സത്യൻ ,ഷീല ,മധു ,കൊട്ടാരക്കര ,അടൂർ ഭവാനി , S P പിള്ള , മുതലായവരുടെ അഭിനയം , സലീൽ ചൗധരിയുടെ സംഗീതം , Marcus Bartley യുടെ camera ,മുതലായ ഘടകങ്ങൾ ചേർന്നപ്പോൾ ഒരു സമ്പൂർണ്ണ സിനിമ പിറന്നു .
സലീൽ ചൗധരിയുടെ സംഗീതം കാതിൽ തേൻ മഴയായി . മന്നാ ഡേയ് പാടിയ മാനസ മൈനേയും ദാസേട്ടൻറെ '' പുത്തൻ വളക്കാരേ ''യും ജനങ്ങൾ നെഞ്ചോടു ചേർത്തു ,പാടി നടന്നു .
എറണാകുളം കവിതാ തീയേറ്ററി ൽ പോയി ചെമ്മീൻ കണ്ടു .ഒന്നല്ല ,രണ്ടു പ്രാവശ്യം . ക്ലാസ് cut ചെയ്തു സിനിമാ കാണാൻ പോകുന്നത് എൻറെ
ഹോബി ആയിരുന്നു . കോട്ടയം ആനന്ദ് theatre സ്ഥാപിച്ചതു മുതൽ അവിടെ സ്ഥിരം സന്ദർശകൻ ആയിരുന്നു . ഹിന്ദി സിനിമ കളാണ്
കൂടുതൽ കണ്ടിരുന്നത് .പിന്നെ Clint Eastwood പടങ്ങളും .
നൂൺ ഷോ കണ്ട്, മറ്റു കുട്ടികൾ കോളേജ് വിട്ട് വീട്ടിൽ പോകുന്ന കൂട്ടത്തിൽ അവരുടെ കൂടെ KM സ് ൽ കേറി പൈകയിൽ എത്തിയിരുന്നു . പോക്കറ്റ് ൽ നിന്ന് സിനിമാ ticket ൻറെ പകുതി തപ്പിയെടുത്തു എൻറെ ജ്യേഷ്ടൻ സെബാസ്റ്റ്യൻ ചിലപ്പോഴൊക്കെ എന്നെ ഒറ്റി കൊടുത്തിരുന്നു .
തിരിച്ചു ഞാൻ അങ്ങോട്ടും . സസുരാൽ എന്ന ചിത്രത്തിൻറെ ടിക്കറ്റ്
ഒരിക്കൽ ഞാൻ തൊണ്ടിയായി പിടിച്ചു .
സിനിമാ കാണുന്നതിന് വീട്ടിൽ വിലക്ക് ഇല്ലായിരുന്നു . അതിന് ഒരു
കാരണമുണ്ട് . ഞങ്ങൾക്ക് സ്വന്തമായി പോക്കറ്റ് money ഉണ്ടായിരുന്നു .പറമ്പിൽ കുറേ കശുമാവുകൾ ഉണ്ടായിരുന്നു . അവയിൽ നിന്ന് കിട്ടുന്ന
അണ്ടി വിറ്റു ഞങ്ങൾക്ക് സിനിമാ കാശ് കിട്ടിയിരുന്നു . വീടിനടുത്തു
ഒരു ചെറുനാരങ്ങാ മരം ഉണ്ടായിരുന്നു . ഇന്നത്തെ പോലെ ചെറിയ മരം
അല്ല . ഈരാറ്റുപേട്ടക്കാരായ കച്ചവടക്കാർ ചിലപ്പോൾ വരും . നൂറ് ചെറുനാരങ്ങക്ക് അഞ്ചോ ആറോ രൂപാ കിട്ടും .
ചെമ്മീനിൽ അഭിനയിച്ച മധുവും ഷീലയും ഇന്ന് നമ്മുടെ ഇടയിൽ
ജീവിച്ചിരിക്കുന്നു എന്നത് നമ്മുടെ മഹാ ഭാഗ്യമാണ് . ഇവർക്ക് ഓസ്കാർ ,Phaalke , അവാർഡുകൾ കൊടുത്താൽ ഒട്ടും അധികം ആവുകയില്ല .
1967 ൽ ഇന്നത്തേതു പോലെ അനാവശ്യ വിവാദങ്ങളും ചേരിതിരിവും
ഉണ്ടായിരുന്നില്ല . സിനിമയെ സിനിമയായി കാണാനുള്ള പക്വത അന്നത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്നു . വയലാർ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുമായിരുന്നു . സാക്ഷര കേരളം ,പ്രബുദ്ധ കേരളം എന്നൊക്കെ
പറയുന്നത് പാഴ് വാക്കുകളാണ് .
No comments:
Post a Comment