Saturday, 18 February 2017

ചെമ്മീൻ : അര നൂറ്റാണ്ട്


1967 .അന്ന്   ഞാൻ   പാലാ കോളേജിൽ   1 BA ക്ക്   പഠിക്കുകയാണ് . ആ വർഷത്തെ  ഏറ്റവും   പ്രധാന   സംഭവം   ചെമ്മീൻ   സിനിമ   ആയിരുന്നു .അന്ന്  സിനിമ   ജനങ്ങളുടെ  നിത്യ  ജീവിതത്തിൽ   ഒരു   പ്രധാന  ഘടകം
ആയിരുന്നു . ഇന്നും   അതെ . പക്ഷെ   ഒരു  വ്യത്യാസമുണ്ട് . നൂറു കണക്കിന്
സിനിമകളും   ഗാനങ്ങളും  ഉണ്ടാകുന്നു . പക്ഷേ  പലതും   നമ്മൾ   കാണുന്നില്ല ,കേൾക്കുന്നില്ല ,മനസ്സിൽ   തങ്ങി  നിൽക്കുന്നില്ല . 1967 ൽ അങ്ങനെയല്ല . ജനങ്ങൾക്ക്   വേറെ   entertainment   ഒന്നുമില്ല . അതുകൊണ്ട്   സിനിമയെ  ഞങ്ങൾ   നെഞ്ചോടു  ചേർത്തു . ആകാശത്തു നിന്ന്  മന്നാ എന്ന പോലെയാണ്    ചെമ്മീൻ  വന്നത് . നല്ല   കഥയും  അഭിനയവും    ഗാനങ്ങളും
നിറങ്ങളും   കടലും  മീനും  മണലും  പ്രണയവും  ജന ഹൃദയങ്ങളിലേയ്ക്ക്
അത്    വർഷിച്ചു .

എല്ലാം   തികഞ്ഞ   ഒരു   സിനിമയാണ്   ചെമ്മീൻ . അത്   മലയാള സിനിമയുടെ  ചരിത്രത്തിൽ   ഒരു   break through ,അല്ലെങ്കിൽ   milestone   ആയിരുന്നു . തകഴിയുടെ   കഥ , രാമു കാര്യാട്ടിന്റെ   സംവിധാനം , സത്യൻ ,ഷീല ,മധു ,കൊട്ടാരക്കര ,അടൂർ ഭവാനി , S P പിള്ള , മുതലായവരുടെ  അഭിനയം , സലീൽ  ചൗധരിയുടെ    സംഗീതം , Marcus Bartley യുടെ camera ,മുതലായ   ഘടകങ്ങൾ    ചേർന്നപ്പോൾ   ഒരു   സമ്പൂർണ്ണ  സിനിമ പിറന്നു .
സലീൽ    ചൗധരിയുടെ    സംഗീതം   കാതിൽ   തേൻ മഴയായി . മന്നാ ഡേയ് പാടിയ   മാനസ മൈനേയും    ദാസേട്ടൻറെ   '' പുത്തൻ വളക്കാരേ ''യും  ജനങ്ങൾ   നെഞ്ചോടു ചേർത്തു ,പാടി നടന്നു .

എറണാകുളം    കവിതാ  തീയേറ്ററി ൽ   പോയി    ചെമ്മീൻ   കണ്ടു .ഒന്നല്ല ,രണ്ടു പ്രാവശ്യം . ക്ലാസ്  cut ചെയ്തു    സിനിമാ കാണാൻ  പോകുന്നത് എൻറെ
ഹോബി   ആയിരുന്നു . കോട്ടയം   ആനന്ദ്  theatre   സ്ഥാപിച്ചതു മുതൽ  അവിടെ   സ്ഥിരം   സന്ദർശകൻ   ആയിരുന്നു . ഹിന്ദി   സിനിമ കളാണ്
കൂടുതൽ  കണ്ടിരുന്നത് .പിന്നെ  Clint  Eastwood   പടങ്ങളും .

നൂൺ  ഷോ   കണ്ട്,  മറ്റു  കുട്ടികൾ   കോളേജ് വിട്ട്   വീട്ടിൽ  പോകുന്ന കൂട്ടത്തിൽ  അവരുടെ കൂടെ KM സ്  ൽ    കേറി  പൈകയിൽ  എത്തിയിരുന്നു . പോക്കറ്റ് ൽ   നിന്ന്   സിനിമാ ticket ൻറെ   പകുതി  തപ്പിയെടുത്തു  എൻറെ ജ്യേഷ്ടൻ  സെബാസ്റ്റ്യൻ   ചിലപ്പോഴൊക്കെ   എന്നെ  ഒറ്റി കൊടുത്തിരുന്നു .
തിരിച്ചു   ഞാൻ  അങ്ങോട്ടും . സസുരാൽ   എന്ന  ചിത്രത്തിൻറെ  ടിക്കറ്റ്
ഒരിക്കൽ   ഞാൻ  തൊണ്ടിയായി   പിടിച്ചു .

സിനിമാ   കാണുന്നതിന്   വീട്ടിൽ   വിലക്ക്  ഇല്ലായിരുന്നു . അതിന്  ഒരു
കാരണമുണ്ട് . ഞങ്ങൾക്ക്   സ്വന്തമായി   പോക്കറ്റ് money  ഉണ്ടായിരുന്നു .പറമ്പിൽ   കുറേ   കശുമാവുകൾ   ഉണ്ടായിരുന്നു . അവയിൽ നിന്ന് കിട്ടുന്ന
അണ്ടി  വിറ്റു   ഞങ്ങൾക്ക്   സിനിമാ കാശ്   കിട്ടിയിരുന്നു . വീടിനടുത്തു
ഒരു   ചെറുനാരങ്ങാ   മരം  ഉണ്ടായിരുന്നു . ഇന്നത്തെ പോലെ   ചെറിയ മരം
അല്ല . ഈരാറ്റുപേട്ടക്കാരായ   കച്ചവടക്കാർ   ചിലപ്പോൾ   വരും . നൂറ് ചെറുനാരങ്ങക്ക്  അഞ്ചോ    ആറോ   രൂപാ   കിട്ടും .

ചെമ്മീനിൽ   അഭിനയിച്ച   മധുവും   ഷീലയും   ഇന്ന്   നമ്മുടെ ഇടയിൽ
ജീവിച്ചിരിക്കുന്നു    എന്നത്   നമ്മുടെ    മഹാ ഭാഗ്യമാണ് . ഇവർക്ക്   ഓസ്കാർ ,Phaalke , അവാർഡുകൾ     കൊടുത്താൽ   ഒട്ടും   അധികം   ആവുകയില്ല .

1967 ൽ    ഇന്നത്തേതു പോലെ     അനാവശ്യ   വിവാദങ്ങളും   ചേരിതിരിവും
ഉണ്ടായിരുന്നില്ല . സിനിമയെ    സിനിമയായി    കാണാനുള്ള    പക്വത   അന്നത്തെ   ജനങ്ങൾക്ക്    ഉണ്ടായിരുന്നു . വയലാർ   ഇന്ന്   ജീവിച്ചിരുന്നുവെങ്കിൽ   അദ്ദേഹത്തെ   വിവാദങ്ങളിലേയ്ക്ക്   വലിച്ചിഴക്കുമായിരുന്നു . സാക്ഷര കേരളം ,പ്രബുദ്ധ കേരളം  എന്നൊക്കെ
പറയുന്നത്    പാഴ് വാക്കുകളാണ് .

No comments:

Post a Comment