Monday, 3 February 2014

പെരുപെരുമഴക്കാലം

3   ഫെബ്രുവരി  2014

 ഇവിടത്തെ   പെരുപെരുമാഴക്കാലം   നാലാം   ദിവസത്തിലേയ്ക്ക്  കടന്നിരിക്കുന്നു . പൊരിഞ്ഞ   തെരുവു യുദ്ധം  നടക്കുന്ന  നഗരങ്ങളിൽ
ദുരിതാശ്വാസം  എത്തിക്കുന്നതിനു  വേണ്ടി   റെഡ്   ക്രോസ്സിനു  ഒന്നുരണ്ടു
മണിക്കൂർ   ഇടവേള  അനുവദിക്കാറുണ്ട് . അതുപോലെ  പെരുമഴയുടെ
ഈ   യുദ്ധത്തിൽ  സൂര്യപ്രകാശത്തിന്റെ   ചില  ഇടവേളകൾ  ലഭിക്കാറുണ്ട് .ഈ   യുദ്ധം   കുറെ  നീണ്ടു നിൽക്കുന്ന  ലക്ഷണമാണ് . ഇവിടെ  നദികൾ
ഇല്ലായെന്നു   ഞാൻ  പറഞ്ഞത്  തിരുത്തേണ്ടി  വന്നിരിക്കുന്നു .ചില  റോഡുകൾ  തോടുകളായി   മാറിയിരിക്കുന്നു . 2004 ൽ  ഞങ്ങൾ  ഇവിടെ
താമസമാക്കിയതിനു  ശേഷം  ഇത്ര  വലിയ  മഴ  കണ്ടിട്ടില്ല .സംവിധായകൻ
കമൽ
ഈ  മഴ  കണ്ടിരുന്നെങ്കിൽ ' പെരുപെരുമഴക്കാലം ' എന്നൊരു  സിനിമ
എടുത്തേനെ .

സ്കൂളിൽ  എത്താൻ  സാധിക്കുമോയെന്ന്   ആശങ്ക  ഉണ്ടായിരുന്നു . റോഡിൻറെ  ഇരുവശത്തും  വെള്ളം  നിറഞ്ഞ്  ഒഴുകുകയാണ് . ഒരു
സ്ഥലത്ത്   റോഡിനു   കുറുകെ   ഇരുപതടിയോളം  വീ തിയിൽ  വെള്ളം
ഒഴുകുകയാണ് . ഈ   വെള്ളമെല്ലാം   ബർബെർസ്പൻ
 തടാകത്തിലേയ്ക്കാന്  ഒഴുകുന്നത്‌ . തടാകത്തിലെ  മീനുകൾ  ഒഴുക്കിനെതിരെ  വരാറുണ്ട് . നാട്ടുകാർക്ക്‌  ചുളുവിൽ  മീൻപിടിക്കാനുള്ള
അവസരം  ലഭിക്കുന്നു .

വളരെ   കഷ്ടപ്പെട്ട്   സ്കൂളിൽ  എത്തി . വഴിയരികിൽ  ചില  പഴയ
കാറുകൾ   breakdown   ആയി   കിടക്കുന്നത്   കണ്ടു .

ഞങ്ങളുടെ  വീടിൻറെ   പരിസരങ്ങൾ   വെള്ളം കൊണ്ട്  നിറഞ്ഞിരിക്കുന്നു .
തോട്ടക്കാരൻ  പോളിന്  പണിയില്ല . സാധാരണ  വീടിനു  പുറത്തു
കഴിയുന്ന   അപ്പുവിന്   മഴ  പ്രമാണിച്ച്  വീട്ടിൽ   ഒരു  ഇടം  കൊടുത്തിരിക്കുകയാണ് .

ചുട്ടുപൊള്ളുന്ന  വേനലിൽ  കൂട്ടായി  വരുന്ന   ബിയർനോട്   വിട  പറയാൻ
സമയമായി . ഇനി   വാരാന്ത്യങ്ങളിൽ  വിസ്കിയോ   ബ്രാണ്ടിയോ  ആകാം
കൂട്ടിന് . കൂട്ടാൻ   ബീഫ്  ഫ്രൈയും   ഉണ്ടെങ്കിൽ  കുശാൽ . എന്നാൽ  സംസാരിച്ചിരുന്ന്  കുടിക്കാൻ  പറ്റിയ  കമ്പനിയില്ല  എന്നൊരു  പ്രശ്നമുണ്ട് .
ദെലരെയ്വില്ലിലെ   ബീഫ്   ലോകത്തിലെ  ഏതൊരു  ബീഫിനോടും  കിട പിടിക്കുന്നതാണ് .

കേരളവും   ദക്ഷിണാഫ്രിക്കയും  പല  കാര്യങ്ങളിൽ   സാമ്യമുള്ളവയാണ്
എങ്കിലും   ചില  കാര്യങ്ങളിൽ  ഇവിടെ  ജനങ്ങൾക്ക്‌  ബുദ്ധിമുട്ട്  കുറവുണ്ട് . പാചകവാതകം   യാതൊരു   കാർഡും   ഇല്ലാതെ  എത്ര  കുറ്റി  വേണമെങ്കിലും  കിട്ടും . ഗുണമേന്മയുള്ള   മദ്യം   ക്യൂ  നിൽക്കാതെ  കിട്ടും .
ഭക്ഷണസാധനങ്ങളും   ഗുണമേന്മയുള്ളത്  കിട്ടും.പ്രത്യേകിച്ച്  meat .


എൻറെ   വീടിനു  മുമ്പിൽ   പറക്കാൻ  വേണ്ടി  കാത്തിരുന്ന  സീത ,ഗീത
എന്ന   അരിപ്പ്രാവുകളെ   ഇന്നലെ  കണ്ടില്ല . അവർ   പറന്നു  പറന്ന്
എങ്ങോട്ടെങ്കിലും   പോയെന്നു   കരുതി . ഹാവൂ ,ആശ്വാസമായി ! അപ്പുവിൻറെ   കണ്ണിൽപ്പെടാതെ   ആ  കുരുന്നുകൾ  രക്ഷപ്പെട്ട്  പോയല്ലോ .
പക്ഷെ  ഇന്ന്  വൈകുന്നേരം   നോക്കുമ്പോൾ  അത്ഭുതപ്പെട്ടുപോയി .മഴയുടെ  തണുപ്പും   നനവും   സഹിക്കവയ്യാതെ   സീത  ജന്നലിനടുത്ത്  ഇരിക്കുന്നു .
ഞാൻ   അടുത്ത്  ചെന്ന്  നോക്കി . ഭയമുണ്ട് ,പക്ഷെ  മരത്തിലേയ്ക്കു  മടങ്ങാൻ   അതിന്   മടിയാണ് . ഗീത   മരത്തിൽ  ഇരിപ്പുണ്ട് . ഏതാനും
നിമിഷങ്ങൾ  കഴിഞ്ഞ്   സീത  നിലത്തിറങ്ങി . അമ്മപ്രാവ്  കൊടുത്ത  ഒരു
maize   കൊത്തി തിന്നാൻ  ഒരു  വിഫല ശ്രമം   നടത്തി. അമ്മ  വായിൽ  വെച്ചു
കൊടുത്തത്   ഉന്നം  തെറ്റി  നിലത്തു  വീണതായിരിക്കാം. maize  കൊത്തി
വിഴുങ്ങാനുള്ള   എല്ലാ  ശ്രമങ്ങളും   വിഫലമായി . ഞാൻ  കുറെ  അരി
എടുത്ത്  അവിടെയെല്ലാം  വിതറി . അൽപ്പം   മാറി നിന്ന്  നോക്കി . ഗീതയും
മരത്തിൽ നിന്ന്   ഇറങ്ങി വന്നു . രണ്ടുപേരും  ചേർന്ന്  അരി  കൊത്തി
തിന്നു .

ഈ  പെരുമഴയത്ത്   പിന്ചോമനകളെ   തനിച്ചാക്കിയിട്ട്   അമ്മപ്രാവ്
എവിടെ  പോയി ? ഈ  മഴയത്തെങ്കിലും  ഇവരെ  ചിറകിന്റെ  കീഴിൽ
വെച്ച്  അല്പ്പം   ചൂട്  കൊടുത്തു കൂടെ ?

ഇവിടെ  കഴിഞ്ഞ  ആഴ്ച  ഒരു  ദുരന്തം  സംഭവിച്ചു . വേറൊരു  പ്രോവിന്സിൽ   ആണ് . കുട്ടികളെ  കാറിൽ  ഇരുത്തിയിട്ട്  മാതാപിതാക്കൾ
കുറെ  നേരത്തേക്ക്  എവിടെയോ  പോയി . കാർ   താനേ  ലോക്ക്  ആയി .ഒരു
കുട്ടി   ശ്വാസം  മുട്ടി  മരിച്ചു . മറ്റുള്ളവർ  കഷ്ടിച്ച്  രക്ഷപ്പെട്ടു .

മനുഷ്യരായാലും   പക്ഷികളായാലും   അവരുടെ  കുഞ്ഞുങ്ങളെ  വേണ്ട
വിധം  സംരക്ഷിച്ചാൽ  വളരെ  നല്ല  കാര്യമാണ് .






No comments:

Post a Comment