അനധികൃത സ്വർണ്ണ ഖനനം
27 ഫെബ്രുവരി 2014
ലോകത്തിൽ സ്വർണ്ണം കുഴിച്ചെടുക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ദക്ഷിണാഫ്രിക്ക് ഉള്ളത്. ഈ രാജ്യത്തിൻറെ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യ ചരിത്രം രത്നങ്ങൾ ,സ്വർണ്ണം ,PLATINUM ,മുതലായവയുടെ ഖനനവുമായി ബന്ധപ്പെട്ടതാണ് . 1867 ലാണ് രത്നങ്ങൾ
ആദ്യമായി കണ്ടെടുത്തത് . 1886 ൽ JOHANNESBURG നടുത്ത് സ്വർണ്ണം
കണ്ടെത്തി . വാസ്തവത്തിൽ സ്വർണ്ണം ആണ് ആഫ്രിക്കയിലെ ഏറ്റവും
പ്രധാനമായ ഈ മഹാനഗരത്തിന് ജന്മം നല്കിയത് .സ്വർണ്ണ നഗരം
എന്ന് അർത്ഥം വരുന്ന Egoli എന്നും Johannesburg ന് പേരുണ്ട് .
ഈ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ സ്വർണ്ണം ഒരു നല്ല പങ്ക്
വഹിക്കുന്നു . 5 ലക്ഷം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു .
ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനികൾ ഇവിടെയാണ് .ഏറ്റവും
കൂടിയ ആഴം 3900 മീറ്റർ . ഏറ്റവും അപകടകരമായ സാഹചര്യങ്ങളിലാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്യുന്നത് .
പാറകൾ അടർന്നു വീണാണ് അപകടങ്ങൾ ഉണ്ടാകുന്നത് . അപകടത്തിൽ
പെടുന്നവരെ രക്ഷിക്കാൻ പറ്റിയ സാങ്കേതിക വിദ്യകൾ ഇന്നുണ്ട് .
പക്ഷേ ഒരു വർഷം ശരാശരി 200 പേർ അപകടങ്ങളിൽ മരിക്കുന്നു .
ചിലപ്പോൾ മൃതദേഹം പോലും കിട്ടുകയില്ല . നമ്മുടെ നാട്ടിൽ
സ്വർണ്ണ ക്കടകളിൽ തടിച്ചു കൂടുന്നവർ ഇത് അറിയുന്നുണ്ടോ ?
Johannesburg ൻറെ പ്രാന്ത പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അനേകം
സ്വർണ്ണ ഖനികളുണ്ട് . സാധാരണക്കാർക്ക് ചെന്നെത്താൻ പ്രയാസമുള്ള
ഒഴിഞ്ഞ സ്ഥലങ്ങളാണ് . ഭൂമിക്കടിയിൽ തുരംഗ ങ്ങളുടെ ശ്രുംഖലകൾ
ഉണ്ട് . സ്വർണ്ണ വില. കൂടിയതോടെ ചില സാഹസികർ ഈ
തുരന്ഗങ്ങളിൽ സ്വർണ്ണവും ഭാഗ്യവും തേടുന്നു .എന്തെങ്കിലും തടഞ്ഞാൽ
ഒരു ഗ്രാമിന് 1800 രൂപയ്ക്ക് തുല്യമായ തുക കിട്ടും .അനധികൃതമായ
ഈ കച്ചവടം നിയന്ത്രിക്കുന്ന വൻ syndicates ഉണ്ട് . ഭാഗ്യന്വേഷികളിൽ
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആഫ്രിക്കരും ഉണ്ട് . ചിലർ സംഘം
ചേർന്ന് ആയുധാധാരികൾ ആയിട്ടാണ് പാതാളങ്ങളിൽ ഇറങ്ങുന്നത് .
ഭാഗ്യാന്വേഷികൾ അനേകം ദിവസങ്ങളാണ് ഇരുണ്ട ഗുഹകളിൽ
തുര ക്കുന്നത് . മുമ്പ് ഖനികളിൽ ജോലി ചെയ്ത് പരിചയമുള്ളവരും
അക്കൂട്ടത്തിൽ ഉണ്ട് . ചിലപ്പോൾ പാറകൾ അടർന്നു വീണ്
ചിലർ മരണപ്പെടുന്നു . ഇന്നലെ നാല് പുരുഷന്മാരുടേയും ഒരു
സ്ത്രീയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു .
കടുത്ത തൊഴിലില്ലായ്മ കാരണമാണ് ചില തൊഴിലാളികൾ ജീവൻ
പണയം വെച്ച് സ്വർണ്ണത്തിന്റെ കാലാ പെറുക്കാൻ പോകുന്നത് .
ആറായിരം പേർ ഭൂമിക്കടിയിലും എണ്ണായിരം പേർ ഉപരിതലത്തിലും
അനധികൃത ഖനന മേഖലയിൽ ജോലി ചെയ്യുന്നു എന്നാണ് ഒരു
കണക്ക് .
അധികാരികൾക്ക് ഇടപെട്ട് ഈ അപകടം പിടിച്ച പണി നിർത്തിക്കൂടെ
എന്ന് ഇത് വായിക്കുന്നവർ ചോദിച്ചേക്കാം . ദക്ഷിണാഫ്രിക്കയുടെ
വിസ്തൃതി 1221037 sq.kms ആണ് . ആൾ പാർപ്പു ഇല്ലാത്ത , ആരും
കടന്നു ചെല്ലാത്ത സ്ഥലങ്ങൾ ഏറെയാണ് . പഴയ ഖനി അടച്ചാലും
സഹസികർ വീണ്ടും ചെന്ന് അവ തുരക്കും .
സ്വർണ്ണം കുഴിച്ചെടുക്കുന്ന ഈ നാട്ടിൽ സ്വർണ്ണത്തിന്റെ കടകൾ
വൻ നഗരങ്ങളിലേ ഉള്ളു .അതും 9 കാരറ്റിന്റെത് . സ്വർണ്ണത്തിന്
ഗ്രാമിന് എന്തു വിലയുണ്ടെന്ന് സാധാരണക്കാർക്ക് അറിഞ്ഞുകൂടാ .
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യം ?
27 ഫെബ്രുവരി 2014
ലോകത്തിൽ സ്വർണ്ണം കുഴിച്ചെടുക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ദക്ഷിണാഫ്രിക്ക് ഉള്ളത്. ഈ രാജ്യത്തിൻറെ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യ ചരിത്രം രത്നങ്ങൾ ,സ്വർണ്ണം ,PLATINUM ,മുതലായവയുടെ ഖനനവുമായി ബന്ധപ്പെട്ടതാണ് . 1867 ലാണ് രത്നങ്ങൾ
ആദ്യമായി കണ്ടെടുത്തത് . 1886 ൽ JOHANNESBURG നടുത്ത് സ്വർണ്ണം
കണ്ടെത്തി . വാസ്തവത്തിൽ സ്വർണ്ണം ആണ് ആഫ്രിക്കയിലെ ഏറ്റവും
പ്രധാനമായ ഈ മഹാനഗരത്തിന് ജന്മം നല്കിയത് .സ്വർണ്ണ നഗരം
എന്ന് അർത്ഥം വരുന്ന Egoli എന്നും Johannesburg ന് പേരുണ്ട് .
ഈ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ സ്വർണ്ണം ഒരു നല്ല പങ്ക്
വഹിക്കുന്നു . 5 ലക്ഷം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു .
ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനികൾ ഇവിടെയാണ് .ഏറ്റവും
കൂടിയ ആഴം 3900 മീറ്റർ . ഏറ്റവും അപകടകരമായ സാഹചര്യങ്ങളിലാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്യുന്നത് .
പാറകൾ അടർന്നു വീണാണ് അപകടങ്ങൾ ഉണ്ടാകുന്നത് . അപകടത്തിൽ
പെടുന്നവരെ രക്ഷിക്കാൻ പറ്റിയ സാങ്കേതിക വിദ്യകൾ ഇന്നുണ്ട് .
പക്ഷേ ഒരു വർഷം ശരാശരി 200 പേർ അപകടങ്ങളിൽ മരിക്കുന്നു .
ചിലപ്പോൾ മൃതദേഹം പോലും കിട്ടുകയില്ല . നമ്മുടെ നാട്ടിൽ
സ്വർണ്ണ ക്കടകളിൽ തടിച്ചു കൂടുന്നവർ ഇത് അറിയുന്നുണ്ടോ ?
Johannesburg ൻറെ പ്രാന്ത പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട അനേകം
സ്വർണ്ണ ഖനികളുണ്ട് . സാധാരണക്കാർക്ക് ചെന്നെത്താൻ പ്രയാസമുള്ള
ഒഴിഞ്ഞ സ്ഥലങ്ങളാണ് . ഭൂമിക്കടിയിൽ തുരംഗ ങ്ങളുടെ ശ്രുംഖലകൾ
ഉണ്ട് . സ്വർണ്ണ വില. കൂടിയതോടെ ചില സാഹസികർ ഈ
തുരന്ഗങ്ങളിൽ സ്വർണ്ണവും ഭാഗ്യവും തേടുന്നു .എന്തെങ്കിലും തടഞ്ഞാൽ
ഒരു ഗ്രാമിന് 1800 രൂപയ്ക്ക് തുല്യമായ തുക കിട്ടും .അനധികൃതമായ
ഈ കച്ചവടം നിയന്ത്രിക്കുന്ന വൻ syndicates ഉണ്ട് . ഭാഗ്യന്വേഷികളിൽ
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആഫ്രിക്കരും ഉണ്ട് . ചിലർ സംഘം
ചേർന്ന് ആയുധാധാരികൾ ആയിട്ടാണ് പാതാളങ്ങളിൽ ഇറങ്ങുന്നത് .
ഭാഗ്യാന്വേഷികൾ അനേകം ദിവസങ്ങളാണ് ഇരുണ്ട ഗുഹകളിൽ
തുര ക്കുന്നത് . മുമ്പ് ഖനികളിൽ ജോലി ചെയ്ത് പരിചയമുള്ളവരും
അക്കൂട്ടത്തിൽ ഉണ്ട് . ചിലപ്പോൾ പാറകൾ അടർന്നു വീണ്
ചിലർ മരണപ്പെടുന്നു . ഇന്നലെ നാല് പുരുഷന്മാരുടേയും ഒരു
സ്ത്രീയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു .
കടുത്ത തൊഴിലില്ലായ്മ കാരണമാണ് ചില തൊഴിലാളികൾ ജീവൻ
പണയം വെച്ച് സ്വർണ്ണത്തിന്റെ കാലാ പെറുക്കാൻ പോകുന്നത് .
ആറായിരം പേർ ഭൂമിക്കടിയിലും എണ്ണായിരം പേർ ഉപരിതലത്തിലും
അനധികൃത ഖനന മേഖലയിൽ ജോലി ചെയ്യുന്നു എന്നാണ് ഒരു
കണക്ക് .
അധികാരികൾക്ക് ഇടപെട്ട് ഈ അപകടം പിടിച്ച പണി നിർത്തിക്കൂടെ
എന്ന് ഇത് വായിക്കുന്നവർ ചോദിച്ചേക്കാം . ദക്ഷിണാഫ്രിക്കയുടെ
വിസ്തൃതി 1221037 sq.kms ആണ് . ആൾ പാർപ്പു ഇല്ലാത്ത , ആരും
കടന്നു ചെല്ലാത്ത സ്ഥലങ്ങൾ ഏറെയാണ് . പഴയ ഖനി അടച്ചാലും
സഹസികർ വീണ്ടും ചെന്ന് അവ തുരക്കും .
സ്വർണ്ണം കുഴിച്ചെടുക്കുന്ന ഈ നാട്ടിൽ സ്വർണ്ണത്തിന്റെ കടകൾ
വൻ നഗരങ്ങളിലേ ഉള്ളു .അതും 9 കാരറ്റിന്റെത് . സ്വർണ്ണത്തിന്
ഗ്രാമിന് എന്തു വിലയുണ്ടെന്ന് സാധാരണക്കാർക്ക് അറിഞ്ഞുകൂടാ .
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യം ?
No comments:
Post a Comment